Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Control

താമരശേരി ചുരത്തിൽ ഹെവി വാഹനങ്ങൽക്ക് ഗതാഗത നിയന്ത്രണം

വയനാട്: താമരശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ആർട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി വയനാട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷയുമായ ഡി.ആ‍ർ. മേഘശ്രീ ഉത്തരവിട്ടു. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനിൽക്കും.

അതേസമയം കെഎസ്ആ‍ർടിസി ബസുകൾ, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്സികളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉൾപ്പെടെയുള്ള അവശ്യ സേവന വാഹനങ്ങൾ, പോലീസ്, ഫയ‍ർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല.

ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവ‍ർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം ക‍ർശന നടപടികൾ സ്വീകരിക്കും. സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും കളക്ടർ അറിയിച്ചു.

Kerala

താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശേരി ചുരം വഴി കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ താമരശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്. യാത്രക്കാർക്ക് നാടുകാണി ചുരമോ കുറ്റ്യാടി ചുരമോ യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളിൽ നടക്കും. ഈ പ്രവൃത്തികൾ തടസമില്ലാതെ പൂർത്തിയാക്കുന്നതിനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Kerala

മുട്ടാര്‍ പാലത്തിൽ ഗതാഗത നിയന്ത്രണം

കൊട്ടാരക്കര: നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മുട്ടാര്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഡിസംബര്‍ 18 മുതല്‍ ജനുവരി 12 വരെ മുട്ടാര്‍ പാലം വഴി എല്ലാ വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

പാലത്തിന്‍റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്‍റെ നിര്‍മാണത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എസി റോഡില്‍ മാമ്പുഴക്കരിയില്‍ നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ-തിരുവല്ല റോഡില്‍ എത്തിച്ചേരാവുന്നതാണ്.

കൂടാതെ എസി റോഡില്‍ മേപ്രാല്‍ ജംഗ്ഷനില്‍ നിന്നും മേപ്രാല്‍ റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ-തിരുവല്ല റോഡില്‍ എത്തിച്ചേരാമെന്ന് കെഎസ്ടിപി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Kerala

ഗർഡർ അപകടം: ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗതാഗത നിയന്ത്രണം. ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല.

ഇവിടെനിന്നുള്ള വാഹനങ്ങൾ ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് പോകേണ്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനം അരൂക്കുറ്റി വഴി തിരിഞ്ഞു പോകേണ്ടതാണ്.

ഇന്ന് പുലർച്ചെയോടെയാണ് അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പിക്കപ് വാൻ ഗർഡറിന് അടിയിൽ കിടക്കുകയാണ്.

Kerala

ചാലക്കുടി - ആനമല സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് വാഴച്ചാൽ ചെക്ക്പോസ്റ്റ് വരെ പോകാം

തൃശൂർ: ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചാലക്കുടി - ആനമല സംസ്ഥാന പാതയിൽ സിഎച്ച് 54/200ൽ കമ്മട്ടി ഭാഗത്ത് കൾവർട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാലാണ് ഗതാഗത നിയന്ത്രണം.

ഇതുവഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ കൾവർട്ടിന്‍റെ ഒരു വശത്ത് യാത്രക്കാരെ ഇറക്കി വാഹനം മാത്രം കൾവർട്ടിലൂടെ മറുവശത്ത് എത്തിച്ച് യാത്രികരെ കയറ്റി യാത്ര തുടരേണ്ടതാണ്. ചെറുവാഹനങ്ങൾ, ബസുകൾ എന്നിവ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ യാത്ര അനുവദിക്കും.

ഭാരവാഹനങ്ങൾ, ലോഡ് കയറ്റി വരുന്ന മറ്റ് ചെറുവാഹനങ്ങൾ, ടെമ്പോ ട്രാവലർ എന്നിവയുൾപ്പെടെ ചാലക്കുടി ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക്പോസ്റ്റ് വരെ മാത്രം യാത്ര അനുവദിക്കും. തമിഴ്നാട്ടിൽ നിന്നുള്ള ഭാരവാഹനങ്ങളും ലോഡ് കയറ്റി വരുന്ന ചെറുവാഹനങ്ങളും മലക്കപ്പാറ വരെ മാത്രം യാത്ര അനുവദിക്കുകയുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു.

Latest News

Corehub Up